ശ്രീലങ്കന്‍ സിനിമ ആകാശ കുസുമം അനുഭവമായി

|

ശ്രീലങ്കന്‍ സിനിമ പ്രതിസന്ധികളിലൂടെ കടന്നു പോകുന്നു- പ്രസന്ന വിതാനകെ





അങ്കമാലി ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ആകാശകുസുമം പ്രേക്ഷകര്‍ക്ക് ഒരു അനുഭവമായി മാറി. ശ്രീലങ്കന്‍ ചലച്ചിത്രം ആയിട്ടു കൂടി മലയാള സിനിമയുടെ അതേ ശൈലിയില്‍ തീര്‍ന്ന സിനിമയായി പ്രേക്ഷകര്‍ക്ക് അത് അനുഭവപ്പെട്ടു.

ചലച്ചിത്ര പ്രദര്‍ശനത്തിനു മുന്‍പ് സംവിധായകന്‍ പ്രസന്ന വിതാനകെ ആസ്വാദകരോട് സംസാരിച്ചു. ശ്രീലങ്ക സിനിമ പ്രതിസന്ധി നേരിടുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. പണ്ട് നൂറ്റമ്പതിലധികം സിനിമകള്‍ ഒരു വര്‍ഷം ഇറങ്ങിയിരുന്നിടത്ത് അന്‍പതോളം സിനിമകള്‍ മാത്രമേ ഇപ്പോള്‍ ഇറങ്ങുന്നുള്ളൂ. സിവില്‍ യുദ്ധം അതിന് ഒരു പ്രധാന ഘടകമാണ്. വലിയ ഫിലിം വ്യാവസായങ്ങള്‍ മറ്റൊരു കാരണമാണ്. ഹോളിവുഡും ബോളിവുഡും ഇതില്‍ പെടുന്നു. ശ്രീലങ്കയുടെ തനത് സിനിമകള്‍ അവിടെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകാനും ശ്രീലങ്കന്‍ ചലച്ചിത്ര വ്യവസായം വളര്‍ച്ചയുണ്ടാവാതിരിക്കാനും ഇത് കാരണമാവുന്നുണ്ട്. എങ്കിലും തനത് സിനിമകള്‍ ഇതിനിടയിലും ശ്രീലങ്കയില്‍ പിടിച്ചു നില്‍ക്കുന്നത് ഒരു നല്ല സൂചനയാണ്.


കേരളം ശ്രീലങ്കയുടെ അതേ സ്വഭാവ സവിശേകളുള്ള പ്രദേശം. പ്രകൃതി ഭംഗിയില്‍ ഒരു പക്ഷേ കേരളം ഒരു പടി മുന്നിലുമാണ്. മലകളും കടലും അതിന്റെ പ്രകൃതിഭംഗിക്ക് മാറ്റ് കൂട്ടുകയും ചെയ്യുന്നു. സാംസ്കാരികമായും പല സാദൃശ്യങ്ങളും ചൂണ്ടിക്കാണിക്കാനാവും. അതു കൊണ്ടു തന്നെ ശ്രീലങ്കന്‍ സിനിമകളും മലയാള സിനിമകളും തമ്മില്‍ പല സാദൃശ്യങ്ങളും ചൂണ്ടിക്കാണിക്കാനാവുകയും ചെയ്യും

No comments:

Post a Comment